കടക്കാട് ഗവ. എൽ.പി സ്കൂളിൽ ആറുമണിക്ക് ശേഷം എത്തിയ വോട്ടർമാരെ ബൂത്തിൽ പ്രവേശിച്ച ശേഷം പൊലീസ് കാവൽ ഏർപ്പെടുത്തിയപ്പോൾ

ആറുമണിക്ക് ശേഷവും ബൂത്തുകളിൽ വോട്ടർമാർ; അവസരം ഒരുക്കി അധികൃതർ

പന്തളം: ആറുമണിക്ക് ശേഷവും പന്തളത്തെ ആറോളം ബൂത്തുകളിൽ നൂറുകണക്കിന് വോട്ടർമാർ വോട്ട് ചെയ്യാൻ അവസരം ഒരുക്കി അധികൃതർ, കടക്കാട് ഗവ.എൽ.പി സ്കൂളിലെ 29, 31 ബൂത്തുകളിൽ 180 പരം വോട്ടർമാരാണ് സമയപരിധി കഴിഞ്ഞിട്ടും ക്യൂവിൽ ഉണ്ടായിരുന്നത്. ഇവർക്ക് ടോക്കൺ നൽകി ഗേറ്റ് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. വൈകീട്ട് ഏഴുവരെയും വോട്ടെടുപ്പ് തുടർന്നു. കുരമ്പാല ഗവ. എൽ.പി സ്കൂളിലെ 23 നമ്പർ ബൂത്തിലും കുരമ്പാല അമൃത വിദ്യാലയത്തിൽ 25ാം നമ്പർ ബൂത്തിലും മന്നം എം.എസ്.എം.എൽ.പി സ്കൂളിലും സമയപരിധി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

സമയം കഴിഞ്ഞിട്ടും വനിതകളുടെ നീണ്ട നിര പല ബൂത്തിലും കാണാൻ കഴിഞ്ഞത്, പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിലും ആറുമണിക്ക് ശേഷം ഉണ്ടായിരുന്ന ചുരുക്കം ചിലരെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. എല്ലാ ബൂത്തിലും ടോക്കൺ നൽകിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags:    
News Summary - Voters in the booths even after six o'clock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.