പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഇതിന്റെ ടെന്‍ഡര്‍ നൽകിയതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ല സ്റ്റേഡിയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചത്. നിർമാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിർമാണ കമ്പനിക്ക് നിര്‍ദേശം നല്കി.
മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണമെന്ന് വീണ ജോര്‍ജ് ആവശ്യപ്പെട്ടു. സമയബന്ധിതമായി മണ്ണ് നിറക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പുനല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് നിർമാണത്തെ ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. പവിലിയന് ഒന്നിന്റെയും രണ്ടിന്റെയും നിർമാണം പുരോഗമിക്കുക്യാണ്. പവിലിയന് മുകളില്‍ ഗാലറിയുടെ ഇരിപ്പിട തട്ട് എടുത്തിട്ടുണ്ട്.
പവിലിയനിലെ റിഫ്രഷ്മെന്റ് റൂമുകള്‍, ടോയിലറ്റുകള്‍ എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ട്രാക്ക് നിര്‍മാണ ജോലികള്‍, നീന്തല്‍ക്കുള നിര്‍മാണം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവിലിയന് ബ്ലോക്കുകളുടെ നിര്‍മാണങ്ങള്‍ എന്നിവ പുരോഗമിക്കുകയാണ്. ഫുട്ബാള്‍ ടര്‍ഫും ഓപണ്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നുണ്ട്. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പൈല് ക്യാപ് പകുതിയിലധികം പൂര്‍ത്തിയായി. തോട് സംരക്ഷണഭിത്തി നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.