പത്തനംതിട്ട: സര്‍ക്കാര്‍ കരാര്‍ മേഖലയില്‍ കുത്തകവത്കരണം വന്നതോടെ ചെറുകിട കരാറുകാർ കളം ഒഴിയുകയാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നിര്‍മാണ മേഖല തീറെഴുതിയതോടെ ബഹുഭൂരിപക്ഷം ചെറുകിട കരാറുകാരും കളം വിടേണ്ട സ്ഥിതിയാണ്. കരാര്‍തുക നല്‍കാതെയും ആനുപാതിക വര്‍ധന വരുത്താതെയും കരാറുകാരെ വീര്‍പ്പുമുട്ടിച്ച സര്‍ക്കാര്‍ അടുത്തകാലത്ത് പ്രധാന ജോലികളെല്ലാം ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിക്കത്തക്കവിധമാണ് നടപടിക്രമങ്ങള്‍ നടത്തുന്നത്.
വന്‍കിട കരാറുകള്‍ പൂര്‍ണമായും ഊരാളുങ്കല്‍ സൊസൈറ്റിക്കും മറ്റു വന്‍കിട കരാറുകാര്‍ക്കും ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ തീറെഴുതുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് സംഘടനകള്‍ ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കരാറുകാരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങിയത്.
മുമ്പും കരാര്‍ മേഖലയില്‍ കുടിശ്ശിക ഉണ്ടായിരുന്നുവെങ്കിലും അതു ഘട്ടം ഘട്ടമായി നല്‍കുമായിരുന്നു. എന്നാല്‍, 2021 മുതല്‍ കരാര്‍ ജോലികള്‍ വന്‍കിട കമ്പനികളെ മാത്രം ഏൽപിക്കുന്ന പ്രവണത കണ്ടുതുടങ്ങി. ചെറുകിട കരാറുകാര്‍ക്ക് സാങ്കേതിക വൈഭവവും യന്ത്രങ്ങളും കുറവാണെന്ന പേരിലാണ് നീക്കം. സര്‍ക്കാര്‍ നയംമൂലം കരാര്‍ മേഖലയിലെ നിലനിൽപ് പ്രതിസന്ധിയിലായതോടെ കാര്‍ഷിക മേഖല അടക്കമുള്ള മറ്റ് സംരംഭങ്ങളിലേക്ക് തിരിയാന്‍ കരാറുകാര്‍ നിര്‍ബന്ധിതരായി.
ജല്‍ ജീവന് മിഷന് പ്രവൃത്തി ചെയ്ത വകയില്‍ മാത്രം കരാറുകാര്‍ക്ക് ലഭിക്കാനുള്ളത് 4000ല്‍ അധികം കോടിയാണ്. പൊതുമരാമത്ത് വകുപ്പ് റോഡ്, കെട്ടിടം വകുപ്പുകളുടെ പ്രവൃത്തികള്‍ ചെയ്ത വകയില്‍ ലഭിക്കാനുള്ളത് ഇതിന്റെ മൂന്നിരട്ടിയില്‍ അധികം രൂപയാണ്. ഈ പണം എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
സാമ്പത്തികമായി തകര്‍ന്ന സാഹചര്യത്തില്‍ നിലനിൽപ് പ്രതിസന്ധിയിലായതോടെയാണ് പ്രവൃത്തി മേഖല മാറ്റാന്‍ അസോസിയേഷന് നിര്‍ബന്ധിതമായത്. 2003ല്‍ ശബരിമല സീസണ് മുന്നോടിയായി തകര്‍ന്നടിഞ്ഞ ജില്ലയിലെ റോഡുകള്‍ ആരും ഏറ്റെടുക്കാന്‍ മുന്നോട്ടു വരാതിരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ മുഖം രക്ഷിച്ചവരാണ് തങ്ങളെന്നും അതിന്റെ പണം പോലും അനുവദിക്കാതെ ക്രൂരത കാട്ടിയെന്നും അസോസിയേഷന് ജില്ല പ്രസിഡന്റ് തോമസുകുട്ടി തേവരുമുറിയില്‍ പറഞ്ഞു.
ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കരാര്‍ ആരും ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ താന്‍ നേരിട്ട് ജോലി ചെയ്തു തീര്‍ക്കുകയായിരുന്നുവെന്നും ഇതിന്റെ പേരില്‍ ഒരു പൈസയും ഇതേവരെ ലഭിച്ചിട്ടില്ല. കരാര്‍ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യതയെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉപ കരാറുകാരായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് ചെറുകിട കരാറുകാര്‍ ചൂണ്ടിക്കാട്ടി. പത്തുകോടിക്ക് തീരേണ്ട ഒരു പ്രവൃത്തി 15 കോടിയിലേക്ക് ഉയര്‍ത്തി വന്‍ നഷ്ടം സര്‍ക്കാറിനു വരുത്തിവെക്കാന്‍ മാത്രമേ ഇപ്പോഴത്തെ നയം ഉപകരിക്കൂവെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
ജൈവകൃഷിയിലൂടെ കയറ്റുമതിസാധ്യത തേടും
പൂര്‍ണമായും ജൈവകൃഷിയും ഉൽപന്നങ്ങളുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് കരാറുകാര്‍ കാര്‍ഷിക മേഖലയില്‍ ചുവടുറപ്പിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളില്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ദ്വിദിന സമ്മേളനം കായംകുളം കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ നടന്നു.
ഗവ. കോണ്‍ട്രേക്ടേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ കാര്‍ഷിക മേഖലയിലെ നൂതന തൊഴില്‍ സാധ്യതകളെപ്പറ്റി പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിരുന്നു. നബാര്‍ഡ് പ്രതിനിധികള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, കാര്‍ഷിക സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മൂവാറ്റുപുഴയില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനില്‍നിന്ന് 10 പ്രതിനിധികള്‍ പങ്കെടുത്തു.
ജൈവകൃഷിയിലൂടെ കയറ്റുമതിസാധ്യത തേടും
പൂര്‍ണമായും ജൈവകൃഷിയും ഉൽപന്നങ്ങളുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് കരാറുകാര്‍ കാര്‍ഷിക മേഖലയില്‍ ചുവടുറപ്പിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളില്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ദ്വിദിന സമ്മേളനം കായംകുളം കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ നടന്നു.
ഗവ. കോണ്‍ട്രേക്ടേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ കാര്‍ഷിക മേഖലയിലെ നൂതന തൊഴില്‍ സാധ്യതകളെപ്പറ്റി പ്രത്യേക ക്ലാസുകള്‍ ക്രമീകരിച്ചിരുന്നു. നബാര്‍ഡ് പ്രതിനിധികള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, കാര്‍ഷിക സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മൂവാറ്റുപുഴയില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനില്‍നിന്ന് 10 പ്രതിനിധികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.