ഡോ.എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന ഇരുന്നൂറ്റി അഞ്ചാമത്തെ

സ്നേഹ ഭവനത്തിെൻറ താക്കോൽദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

ഡോ.എം.എസ്. സുനിലിന്‍റെ 205ാമത് സ്നേഹഭവനം ലീലക്കും കുടുംബത്തിനും

പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന ഇരുന്നൂറ്റി അഞ്ചാമത്തെ സ്നേഹ ഭവനം മരങ്ങാട്ടുപള്ളി കൊള്ളിയാംകുന്നേൽ ലീലയുടെ അഞ്ചംഗ കുടുംബത്തിന്. പ്രവാസികളായ സഹോദരങ്ങളുടെ സഹായത്താലാണ് വീട് നിർമിച്ചത്. വീടിെൻറ താക്കോൽദാനവും ഉദ്ഘാടനവും മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു.

വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ മൂന്നു കുട്ടികളും ഭർത്താവുമായി കഴിഞ്ഞിരുന്ന ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ച് നൽകുകയായിരുന്നു.

ചടങ്ങിൽ ക്യാപ്റ്റൻ ഇമ്മാനുവൽ പ്രസാദ്, കെ.പി. ജയലാൽ, ജോൺ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Dr. M.S. Sunil's 205th love house for Leela and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.