സീതത്തോട് സഹകരണ ബാങ്ക് വീണ്ടും സി.പി.എം ഭരണത്തിലേക്ക്

വടശ്ശേരിക്കര: സീതത്തോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം സ്ഥാനാർഥികൾ ജയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷസാധ്യത നിലനിന്നിരുന്നതിനാൽ കനത്ത പൊലീസ് കാവലിലായിരുന്നു നടപടികൾ. വർഷങ്ങളായി സി.പി.എമ്മാണ് ബാങ്ക് ഭരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഏറെക്കാലമായി സഹകരണ ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ വിവാദമുയർത്തിയ സാഹചര്യത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് സി.പി.എമ്മിന് അഭിമാന പോരാട്ടമായിരുന്നു. കോൺഗ്രസ് ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇടതുമുന്നണിയിൽ സി.പി.ഐകൂടി ഉൾപ്പെട്ടതായിരുന്നു ഇതുവരെയുള്ള ഭരണസമിതികളെല്ലാം. ഇത്തവണ പത്രിക നൽകിയ മുഴുവൻ സി.പി.ഐ സ്ഥാനാർഥികളുടെയും നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.