കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. എലിയറക്കൽ മുതൽ കോന്നി എസ്.ബി.ഐ ബാങ്കിന് സമീപം വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക്. രാവിലെ 11വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. റോഡിൽ പലയിടത്തും കലുങ്കിനായി റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ഒരു ഭാഗത്തുകൂടി മാത്രമേ കടത്തിവിടുന്നുള്ളൂ. ഇതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ ഗതാഗതം സ്തംഭിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും ഹോം ഗാർഡിനെയും നിയോഗിക്കാൻ അധികൃതർ തയാറായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകൾപോലും കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. പുനലൂർ- മൂവാറ്റുപുഴ പാതയിൽനിന്ന് കോന്നി-ചന്ദനപ്പള്ളി റോഡിലേക്ക് കടക്കുന്ന പോക്കറ്റ് റോഡും നിർമാണത്തിന്‍റെ ഭാഗമായി അടച്ചതും സ്ഥിതി രൂക്ഷമാക്കുന്നു. ഗതാഗതം സ്തംഭിക്കുമ്പോൾ നാട്ടുകാർ തന്നെ ഇതിന് പരിഹാരം കാണണ്ട സ്ഥിതിയാണ്. കരാർ കമ്പനിക്കാരും ഇതിന് പരിഹാരം കാണുന്നില്ല. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വാഹനങ്ങൾ നഗരത്തിൽ കൂടി കടന്നുപോകുന്നത്. കലുങ്കുകളുടെ നിർമാണം സമയബന്ധിതമായി തീർക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.