കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും വനിത കണ്ടക്ടർക്കും മർദനം

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെയും വനിത കണ്ടക്ടറെയും സ്വകാര്യ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തതായി പരാതി. മർദനമേറ്റ ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ചെയിൻ സർവിസിലെ ഡ്രൈവർ സജീവൻ, കണ്ടക്ടർ കവിത എന്നിവർക്കാണ് മർദനമേറ്റത്. സജീവന്‍റെ ഷർട്ട് വലിച്ചുകീറി. കൊല്ലം- മലയാലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്ന സൊസൈറ്റി ബസിലെ ജീവനക്കാർ മർദിച്ചതായാണ് പരാതി. തിങ്കളാഴ്ച രാവിലെ 11ന് പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസുകൾ മത്സര ഓട്ടം നടത്തിയാണ് ബസ് സ്റ്റാൻഡിൽ എത്തിയത്. വഴിയിൽവെച്ച് ഇരു ബസിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റവും അസഭ്യംവിളിയും നടന്നിരുന്നു. പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയും ഇതേച്ചൊല്ലി വീണ്ടും ബഹളവും സംഘർഷവും നടന്നു. സ്വകാര്യ ബസിലെ ഡ്രൈവറുടെ നേതൃത്വത്തിൽ എത്തിയാണ് മർദിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ ജില്ല പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.