യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ

പന്തളം: യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ നിർമൽ ജനാർദനൻ (32), അടൂർ പറക്കോട് സുബൈർ മൻസിലിൽ അജ്മൽ (27) എന്നിവരെയാണ് പന്തളം പൊലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ബംഗളൂരുവിൽ ഒളിവിലായിരുന്നു ഇരുവരും. പത്തനംതിട്ട, അടൂർ, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ ഇരുപതോളം കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ട ഒരിപ്പുറത്ത് ക്ഷേത്രത്തിലെ ഉത്സവംകണ്ട് മടങ്ങുകയായിരുന്ന വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നന്ദകുമാറിന്‍റെ മകൻ നിബിൻ കുമാറാണ് (26) ആക്രമണത്തിനിരയായത്. ഫോട്ടോ: 1 നിർമൽ ജനാർദനൻ 2. അജ്മൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.