പന്തളം: കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരങ്ങൾ മൂലം നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. തിരക്കേറിയ എം.സി റോഡിൽ വാഹനക്കുരുക്ക് കാരണം ആംബുലൻസുകൾ ഉൾപ്പെടെ ഏറെനേരം കുടുങ്ങിക്കിടക്കേണ്ടിവരുന്നു. എം.സി റോഡിൽ വി.ഐ.പി വാഹനങ്ങളുടെ തിരക്ക്കൂടിയെത്തിയാൽ ഗതാഗതക്കുരുക്കേറും. ജങ്ഷനിൽ റോഡിൻെറ അവസ്ഥയും ദയനീയമാണ്. ഇരുചക്രവാഹനയാത്രികരും കാൽനടക്കാരുമാണ് ഏറെ വലയുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. നഗരസഭ ഏറെ കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ ഗതാഗത പരിഷ്കാരം തുടക്കത്തിലേ പാളി. സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ഇറങ്ങുന്ന ബസുകൾക്ക് നിശ്ചിത സ്ഥലം നഗരസഭ ഒരുക്കിയെങ്കിലും അവിടെ ബസ് നിർത്താറില്ല. ബസ് സ്റ്റോപ്പുകളിലും പന്തളം - പത്തനംതിട്ട , പന്തളം - മാവേലിക്കര റോഡുകളിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മാവേലിക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് മുന്നിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ പാർക്ക് ചെയ്യുന്നതിനാൽ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും ബസുകൾ നിർത്താനും പ്രയാസപ്പെടുന്നുണ്ട്. പന്തളം- പത്തനംതിട്ട റോഡിൻെറ ഒരു ഭാഗം മുഴുവനും ഇരുചക്രവാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ഫോട്ടോ: പന്തളം-പത്തനംതിട്ട റോഡിൽ ജങ്ഷന് കിഴക്ക് വശം പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.