പന്തളം: പന്തളം പൂഴിയക്കാട് തോട്ടുങ്കണ്ടം പാലത്തിന് സമീപം ആലപ്പുഴ -പത്തനംതിട്ട ജില്ല അതിർത്തി പങ്കിടുന്ന പ്രദേശത്ത് പന്തളം നഗരസഭ സ്ഥാപിച്ച നഗരസഭയിലേക്ക് സ്വാഗതം എന്ന ബോർഡും സമീപത്തെ വഴികാട്ടിയും കാറ്റിൽ പറന്നുപോയി. ബോർഡ് സ്ഥാപിച്ച കമ്പി മാത്രം അവശേഷിക്കുകയും ബോർഡ് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് പന്തളത്ത് റിപ്പോർട്ട് ചെയ്തത്. കാർഷിക വിളകൾക്കും കാറ്റിൽ നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ കുളനട, പന്തളം തെക്കേക്കര, തുമ്പമൺ, എന്നി പഞ്ചായത്തുകളിലും പന്തളം നഗരസഭ പരിധിയിലും വ്യാപകമായ നഷ്ടമാണുണ്ടായത്. ---- ഫോട്ടോ: കുടശ്ശനാട് തോട്ടകണ്ടം പാലത്തിന് സമീപം സ്ഥാപിച്ച വഴികാട്ടി കാറ്റിൽ തകർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.