പന്തളം: അമിതഭാരം കയറ്റി ടിപ്പർ ലോറികൾ ചീറിപ്പായുന്നത് നിയന്ത്രിക്കാൻ നടപടിയില്ല. കഴിഞ്ഞ ദിവസം ടിപ്പറും മറ്റൊരു ലോറിയും ഇടിച്ചതിനെച്ചൊല്ലിയുള്ള തർക്കം കൈയാങ്കളിയിലെത്തി. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും പുലർച്ച ആറിന് ടിപ്പറുകൾ കടത്തിവിടുന്നതോടെ കൂട്ടമായിട്ടാണ് വാഹനങ്ങൾ എത്തുന്നത്. രാത്രി മുഴുവനും കാത്തുകിടക്കുന്ന ടിപ്പറുകൾ അമിതവേഗത്തിലാണ് ലോഡിറക്കാൻ എത്തുന്നത്. ഇങ്ങനെ എത്തുമ്പോൾ പാതയിൽ അവ വരുത്തുന്ന അപകടങ്ങളും കുറവല്ല. ടിപ്പറുകൾ നിയന്ത്രിക്കാൻ പൊലീസും മുൻകൈ എടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. രാവിലെ ആറുമുതൽ സ്കൂൾ സമയം വരെ ടിപ്പറിന്‍റെ മത്സര ഓട്ടമാണ്. പന്തളം-പത്തനംതിട്ട റോഡിൽ മുമ്പ് പൊലീസ് പരിശോധന ഉള്ളപ്പോൾ ടിപ്പറുകളുടെ പരക്കംപാച്ചിൽ കുറവുണ്ടായിരുന്നു. ഫോട്ടോ .. പന്തളം ജങ്ഷനിൽ ട്രാഫിക് സിഗ്നൽ കാത്തുകിടക്കുന്ന ടിപ്പർ ലോറികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.