ബസ് പണിമുടക്ക്: രണ്ടാംദിനവും ദുരിതം

പത്തനംതിട്ട: സ്വകാര്യ ബസ് പണിമുടക്കിൽ രണ്ടാം ദിവസവും ജനം വലഞ്ഞു. വിദ്യാർഥികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് വെള്ളിയാഴ്ചയും ദുരിതം അനുഭവിച്ചത്. കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുമെന്ന് പറഞ്ഞിട്ടും കാര്യമായ സർവിസ് നടന്നില്ല. അധിക സർവിസ് നടത്താൻ കൂടുതൽ ബസുകളുമില്ല ഡിപ്പോകളിൽ. ഉൾപ്രദേശങ്ങളിലാണ് യാത്രക്ലേശം രൂക്ഷം. പത്തനംതിട്ട-ചെങ്ങന്നൂർ, പത്തനംതിട്ട -പുനലൂർ, പത്തനംതിട്ട-തിരുവല്ല, പത്തനംതിട്ട-തട്ട, അടൂർ റൂട്ടുകളിൽ മാത്രമാണ് കെ.എസ്.ആർ.ടി.സി അധിക ട്രിപ്പുകൾ ഓടിച്ചത്. സ്വകാര്യബസുകൾ മാത്രമുള്ള റൂട്ടുകളിൽ സർവിസ് നടത്തിയതും ഇല്ല. സ്വകാര്യബസ് മാത്രമുള്ള പത്തനംതിട്ട-കൊടുമൺ-ഏഴംകുളം റൂട്ടിൽ ജനങ്ങൾ ഏറെ വിഷമിച്ചു. മലയോര മേഖലകളായ കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് മേഖലകളിലും ജനങ്ങൾ ദുരിതമനുഭവിച്ചു. റാന്നി-അത്തിക്കയം, കുടമുരുട്ടി, വടശ്ശേരിക്കര മേഖലകളിലും സ്വകാര്യബസുകളാണ് ആശ്രയം. പത്തനംതിട്ട-വി. കോട്ടയം, പത്തനംതിട്ട- കടമ്മനിട്ട റൂട്ടുകളിലും യാത്രക്കാർ വലഞ്ഞു. പല സ്ഥലത്തും സ്കൂൾ, കോളജ് വിദ്യാർഥികൾ സമയത്ത് എത്താൻ കഴിയാതെ ബുദ്ധിമുട്ടിലായി. അവസരം മുതലാക്കി ഓട്ടോ റിക്ഷകൾ ഇരട്ടി ചാർജ് വാങ്ങുന്നതായും പരാതി ഉയരുന്നുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വെള്ളിയാഴ്ച വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചിത്രം...... mail...... തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.