നിലവിലുള്ള കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തി സമാന്തരമായാണ് പുതിയ പാലം ഉയരുന്നത് അടൂര്‍: തമിഴ്‌നാടിനെയും തീരദേശമായ ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന കായംകുളം-പത്തനാപുരം, പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതകളുടെ സംഗമസ്ഥാനമായ കല്ലുംകടവില്‍ പാലം നിര്‍മാണം തുടങ്ങി. മുമ്പ് കായംകുളം മുതല്‍ പുനലൂര്‍ വരെയുണ്ടായിരുന്ന പാത പകുത്ത് പുനലൂര്‍ മുതല്‍ കല്ലുംകടവ് വരെ മൂവാറ്റുപുഴ പാതയുടെ ഭാഗമായി മാറ്റുകയായിരുന്നു. കല്ലുംകടവ് വലിയതോടിനു കുറുകെയുണ്ടായിരുന്ന നൂറ്റാണ്ട് പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് വീതികൂട്ടി പാലം നിര്‍മിക്കുന്നത്. ഉയരമേറിയ റോഡരികിൽനിന്ന് മണ്ണുമാന്തിയന്ത്രവും നിര്‍മാണസാമഗ്രികളും തോട്ടിലേക്ക് എത്തിക്കാന്‍ ഇരുഭാഗത്തുനിന്നും താഴേക്ക് റോഡ് നിര്‍മിച്ചിട്ടുണ്ട്. തോട്ടിലെ ജലമൊഴുക്ക് നിയന്ത്രിക്കാന്‍ മണല്‍ചാക്കുകള്‍ അടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. തൂണ് നിര്‍മിക്കുന്നതിന് കുഴിക്കേണ്ട ഭാഗമാണിത്. ഒരുവശത്തുകൂടി വെള്ളം തിരിച്ചുവിട്ടു. ഇരുകരയിലും നടുക്ക് തോട്ടിലും കോണ്‍ക്രീറ്റ് തൂണുകള്‍വരുന്ന രീതിയിലാണ് നിര്‍മാണം. റോഡ് നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം പാലവും പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള കോണ്‍ക്രീറ്റ് പാലം നിലനിര്‍ത്തി അതിന് സമാന്തരമായാണ് പുതിയ പാലം ഉയരുന്നത്. പാലമുള്ളതിനാല്‍ ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ നിര്‍മാണം നടത്താന്‍ കഴിയും. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കല്ലുംകടവില്‍ ഇരട്ടപ്പാലത്തിലൂടെയാവും ഗതാഗതം. PTL ADR Bridge കല്ലുംകടവില്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി മണല്‍ചാക്കുകള്‍ അടുക്കിയപ്പോള്‍ lead 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.