തണ്ണിത്തോടിൻെറ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം പുതിയ കെ.എസ്.ഇ.ബി സബ് സൻെററിന് അനുമതി കോന്നി: ദീര്‍ഘകാലമായി തണ്ണിത്തോട് നിവാസികള്‍ അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി തണ്ണിത്തോട് കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി സബ് സൻെറര്‍ ആരംഭിക്കാന്‍ ഉത്തരവായതായി അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അറിയിച്ചു. തണ്ണിത്തോട്, തേക്ക്തോട്, നീലിപ്ലാവ് മേഖലകളിലെ 6000ത്തോളം ഉപഭോക്താക്കൾക്കാണ് സൻെററിൻെറ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എന്‍ജിനീയര്‍ ഓഫിസ് സ്ഥാപിക്കുന്നത്. വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി ഒരു ഓവർസിയർ ഉൾപ്പെടെ നാല് ജീവനക്കാരെ നിയമിക്കാനും ഉത്തരവായി. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എം.എൽ.എ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. വൈദ്യുതി തടസ്സം നേരിടുമ്പോൾ തണ്ണിത്തോട് നിവാസികൾക്ക് പരാതി നൽകാൻ 30 കിലോമീറ്റർ അകലെ കോന്നി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ എത്തേണ്ട അവസ്ഥയായിരുന്നു. പരാതികൾ ലഭിച്ചാൽ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്താൻ വൈകുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. കോന്നിയില്‍ പൊലീസ് സബ് ഡിവിഷന്‍ ആരംഭിക്കും കോന്നി: കോന്നി പൊലീസ് സബ് ഡിവിഷന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഇതിനുവേണ്ടി പുതിയ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. നിലവില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോന്നി, കൂടല്‍, തണ്ണിത്തോട് പൊലീസ് സ്റ്റേഷനുകള്‍ അടൂര്‍ ഡിവൈ.എസ്.പി ഓഫിസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫിസിനു കീഴിലും ചിറ്റാര്‍ തിരുവല്ല ഡിവൈ.എസ്.പി ഓഫിസ് പരിധിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഡിവൈ.എസ്.പി ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിയോജക മണ്ഡല പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കോന്നി ഡിവൈ.എസ്.പിക്ക് കീഴിലാകും. കോന്നി പൊലീസ് സര്‍ക്കിള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാകും ഡിവൈ.എസ്.പി ഓഫിസാക്കി മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.