കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: ആരോഗ്യവകുപ്പിെൻറ അനാസ്ഥ വ്യക്തം

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: ആരോഗ്യവകുപ്പിൻെറ അനാസ്ഥ വ്യക്തം പന്തളം: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിൻെറ അനാസ്ഥ വ്യക്തം. പന്തളം സ്വദേശിയായ യുവതിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലാകുന്നത് ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ഏറെ പ്രശംസിക്കപ്പെട്ട ആരോഗ്യവകുപ്പ് സംവിധാനം. അടൂരിൽനിന്ന് യുവതികളായ രണ്ട് കോവിഡ് രോഗികളെ മാത്രം കയറ്റിക്കൊണ്ട് 108 ആംബുലൻസ് പുറപ്പെടുമ്പോൾ താലൂക്ക് ആസ്ഥാനത്തേ ആരോഗ്യ സംവിധാനം മുഴുവൻ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു. ആംബുലൻസിൽ രോഗികൾക്ക് ഒപ്പം പോകേണ്ട റൂട്ട് ഓഫിസർ ഇല്ലാതിരുന്നതാണ് പീഡനത്തിന് അവസരം ഒരുക്കിയത്. ആരോഗ്യവകുപ്പിൻെറ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ട ജില്ല അധികൃതർക്ക് പിഴച്ചതും നാണക്കേടായി. കേരളത്തിൽ കോവിഡ് പടരുമ്പോൾ നിരീക്ഷണങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയ പത്തനംതിട്ട ജില്ലയിൽ കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവം ആരോഗ്യവകുപ്പിൻെറ പെരുമ കെടുത്തുന്നതായി. പെൺകുട്ടിയുടെ മനോധൈര്യം കൊണ്ട് മാത്രമാണ് അവൾ പീഡനത്തിൻെറ അർധരാത്രി പിന്നിട്ട് തളർന്നുവീഴാതെ അമ്മയുടെ അടുത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.