പെരുവെമ്പ് ബിലാൽ നഗറിൽ പ്ലാസ്റ്റിക് വയറുകൾ

കത്തിക്കുന്നത് പുതുതുനഗരം സെൻട്രൽ ജി.എൽ.പി

സ്കൂൾ അധ്യാപകരും പി.ടി.എ പ്രസിഡന്റും തടഞ്ഞപ്പോൾ

വിദ്യാലയ പരിസരത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് തടഞ്ഞു

പെരുവെമ്പ്: പുതുതുനഗരം സെൻട്രൽ ജി.എൽ.പി സ്കൂളിന് സമീപം ബിലാൽ നഗറിൽ പ്ലാസ്റ്റിക് വയറുകൾ കത്തിക്കുന്നത് അധികൃതർ തടഞ്ഞു. പ്ലാസ്റ്റിക് വയറുകളിലെ ചെമ്പ് ശേഖരിക്കാൻ തീയിട്ടതോടെ പുക ഉയർന്ന് സ്കൂൾ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇതോടെ പ്രധാനാധ്യാപിക എം.കെ. രേഖ, പി.ടി.എ പ്രസിഡന്റ് എ. അബ്ദുൽ ഹക്കീം, അധ്യാപിക എസ്. ആയിഷ എന്നിവരെത്തി തടയുകയായിരുന്നു. ഒരാഴ്ചയായി പ്ലാസ്റ്റിക് വയറുകൾ സ്വകാര്യ പറമ്പിൽ കത്തിക്കാറുണ്ടെന്നും നാട്ടുകാർ എതിർത്തിട്ടും ഇത് തുടരുകയാണെന്നും പരിസരവാസികൾ പറഞ്ഞു. പെരുവെമ്പ് പഞ്ചായത്തിന് പരാതി നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 

Tags:    
News Summary - Plastic burning stopped in school premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.