എക്സൈസ് പിടികൂടിയ മദ്യം
പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ജില്ലയിലേക്ക് കടത്തിയ 87 ലിറ്റർ മദ്യം പിടികൂടി.
ബുധനാഴ്ച പുലർച്ച കല്ലടിക്കോട്, ഏഴക്കാട്, വേലിക്കാട് ഭാഗത്ത് പാലക്കാട് ഐ.ബിയും പറളി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ മാഹിയിൽനിന്ന് ചരക്കുലോറിയിൽ കടത്തിയ 60 ബോട്ടിലുകളിലായ 44 ലിറ്റർ മദ്യവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പ്രതികൾ
മുണ്ടൂർ, ഏഴക്കാട് വടക്കേക്കളം പൊട്ടിരായിൽ മകൻ വിപിൻ (32), കല്ലടിക്കോട് ചുങ്കം ബിജു (40) എന്നിവരാണ് എക്സൈസിെൻറ പിടിയിലായത്. ചൊവ്വാഴ്ച ചിറ്റൂർ നാട്ടുകല്ലിൽനിന്ന് 34 ലിറ്റർ വിദേശമദ്യവുമായി നല്ലേപ്പുള്ളി സ്വദേശി മനുപ്രസാദിനെയും നഗരത്തിൽനിന്ന് സ്കൂട്ടിയിൽ കടത്തിയ ഒമ്പതു ലിറ്റർ വിദേശമദ്യവും കണ്ടെത്തി.
എക്സൈസ് ഇൻസ്പെക്ടർമാരായ വി. അനൂപ്, കെ.ആർ. അജിത്, പ്രിവൻറിവ് ഓഫിസർമാരായ എൻ. പ്രേമാനന്ദകുമാർ, സി. സെന്തിൽകുമാർ, ആർ. റിനോഷ്, കെ.എസ്. സജിത്ത്, എം. യൂനസ്, രഘു, സത്താർ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.