മേപ്പറമ്പ്: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാത തുടങ്ങുന്ന മേപ്പറമ്പ് ജങ്ഷനിൽ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോവും സിഗ്നൽ സംവിധാനം സ്ഥാപിക്കൽ കടലാസിലൊതുങ്ങുന്നു. സ്വകാര്യ ബസുകളുൾെപ്പടെ നിരവധി ചരക്കുവാഹനങ്ങൾ കടന്നുപോവുന്ന പ്രധാന കവലയാണ് മേപ്പറമ്പ് ജങ്ഷൻ. ഒറ്റപ്പാലം ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങൾ നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കി കോയമ്പത്തൂർ, ഒലവക്കോട് ഭാഗത്തേക്ക് പോകുന്നതും മേപ്പറമ്പ് - പേഴുങ്കര ബൈപാസ് വഴിയാണ്. ഒരു കാത്തിരിപ്പ് കേന്ദ്രമുള്ളതിൽ ഇരുചക്ര വാഹനങ്ങൾ നിർത്തുന്നതിനാൽ കാലങ്ങളായി വെയിലും മഴയും കൊള്ളാൻ വിധിക്കപ്പെട്ടവരാണ് യാത്രക്കാർ.
നൂറണി, തിരുനെല്ലായി ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മേഴ്സി ജങ്ഷനിൽ നിന്നും കാണിക്കമാത വഴി മേപ്പറമ്പ് ബൈപാസ് വഴിയാണ് ഒറ്റപ്പാലം, പേഴുങ്കര ബൈപാസിലേക്ക് കടക്കുന്നത്.
പകലിനുപുറമെ സന്ധ്യമയങ്ങുന്നതോടെ തിരക്കേറുന്ന മേപ്പറമ്പ് കവലയിൽ ആകെയുള്ളത് മിനി ഹൈമാസ്റ്റ് വിളക്കുമാത്രമാണ്. സംസ്ഥാന പാതയിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നതിനാൽ ബൈപാസ് റോഡിൽ നിന്നും പേഴുങ്കര റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അപകട സാധ്യതയേറെയാണ്. സ്പീഡ് േബ്രക്കുകളില്ലാത്തതിനാൽ അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽനടയാത്രക്കാരുടെ റോഡു മുറിച്ചുകടക്കലും ഭീഷണിയിലാണ്. തിരക്കേറിയ സംസ്ഥാനപാതയുടെ പ്രവേശനകവാടമായ മേപ്പറമ്പ് ജങ്ഷനിൽ വാഹനങ്ങളുടെ ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ സംവിധാനങ്ങളും കാത്തിരിപ്പുകേന്ദ്രങ്ങളും സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.