പാലക്കാട്: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ഹേമാംബിക നഗര്‍ പൊലീസ് പറഞ്ഞു. കുന്നംപാറയിലെ കാളിയംപറമ്പ് വീട്ടില്‍ രാജഗോപാലന്‍ (84), ഭാര്യ ലീലാവതി (76) എന്നിവരെയാണ് അകേത്തത്തറയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ഈ വീട്ടില്‍ ഇവര്‍ രണ്ട് പേര് മാത്രമാണ് താമസിച്ചിരുന്നത്. കോയമ്പത്തൂരിലുള്ള മകന് മൂന്ന് ദിവസമായി പലതവണ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാതായേതാടെ ബുധനാഴ്ച അകത്തെത്തറയിലെ സുഹൃത്തിനെ വിളിച്ച് കാര്യമറിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി പലവട്ടം വിളിച്ചപ്പോഴും വീട്ടില്‍ നിന്നും പ്രതികരണം ഉണ്ടായില്ല. വീടിെൻറ പുറകിലെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരും വീട്ടിനകത്ത് മരിച്ച് കിടക്കുന്നതായി കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
ബുധനാഴ്ച വൈകിയേതാടെ വ്യാഴാഴ്ചയാണ് പൊലീസിന് പ്രാഥമിക പരിശോധന പൂർത്തിയാക്കാനായത്. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. വീടിനകത്ത് തന്നെയുള്ള മൃതദേഹങ്ങള്‍ക്ക് ബുധനാഴ്ച പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.വീട്ടില്‍ മോഷണശ്രമങ്ങള്‍ നടന്നതിെൻറ ലക്ഷണങ്ങള്‍ ഇല്ലെന്ന് പൊലീzസ് അറിയിച്ചു. കോവിഡ് വ്യാപിച്ചതിനുശേഷം ഇവരുടെ ഗെയ്റ്റ് എപ്പോഴും പൂട്ടിയിടുമെന്ന് അയല്‍വാസികള്‍ അറിയിച്ചിരുന്നു . നാല് മക്കളുണ്ടെങ്കിലും ഇവര്‍ രണ്ടുപേരും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.