മുതലമട: വിജ്ഞാപനം ചെയ്ത പ്രദേശത്ത് മരം മുറിക്കുന്നതിന് മുൻകൂർ അനുവാദം വാങ്ങണമെന്ന് വനം വകുപ്പ്.
മുതലമട ഒന്ന്, രണ്ട് വില്ലേജുകളിൽ ഉൾപ്പെടുന്ന പ്രദേശത്താണ് സ്വകാര്യ വ്യക്തികൾ മരങ്ങൾ മുറിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടത്. കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ അനുവാദമില്ലാതെ മരം മുറിച്ച നാല് സ്വകാര്യ വ്യക്തികൾക്കെതിരെ വനം വകുപ്പിന്റെ വിജിലൻസ് സംഘം നടപടിയെടുത്തിരുന്നു.
പ്രത്യേക നോട്ടിഫിക്കേഷൻ വില്ലേജുകളായതിനാൽ വനം വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങിയശേഷം മാത്രമാണ് മരം മുറിക്കേണ്ടത്. എന്നാൽ ഇത് പലർക്കും അറിയില്ല.
മരം മുറിക്കുന്ന സ്ഥലത്തിന്റെ നികുതി ശീട്ട്, ആധാരത്തിന്റെ പകർപ്പ്, മുറിക്കുന്ന മരത്തിന്റെ അളവ്, എണ്ണം തുടങ്ങിയവ സംബന്ധിച്ച വിവരം ഫോറസ്റ്റ് ഓഫിസിൽ അപേക്ഷ നൽകണമെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ പ്രമോദ് കുമാർ പറഞ്ഞു. അനുവാദമില്ലാതെ മരം മുറിച്ചതായുള്ള പരാതിയെ തുടർന്നാണ് വനംവകുപ്പ് സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുത്തത്. എന്നാൽ, പ്രത്യേക നോട്ടിഫിക്കേഷനുള്ള വില്ലേജുകളിൽ മരം മുറിയെക്കുറിച്ച് സാധാരണക്കാർക്ക് അറിയിക്കാനായി പൊതുഇടങ്ങളിലെ നോട്ടീസ് ബോർഡുകളിലും സർക്കാർ ഓഫിസുകളിലും അറിയിപ്പുകൾ പതിക്കണമെന്നും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.