ഗോവിന്ദാപുരം (പാലക്കാട്): തമിഴ്നാട്ടിൽ ലോക്ഡൗൺ തുടരുന്നതോടെ അതിർത്തി വിജനമായി. മേയ് 24 മുതൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രങ്ങളോടെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തിൽ പോലും ഗണ്യമായ കുറവുണ്ടായതായി അതിർത്തിയിൽ ജോലിചെയ്യുന്ന പൊലീസുകാർ പറയുന്നു.
പൊള്ളാച്ചി, ഉടുമല, ഒട്ടൻഛത്രം, പഴനി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ഗോവിന്ദാപുരം വഴി കടക്കുന്ന പച്ചക്കറി വാഹനങ്ങൾ നാലിൽ ഒന്നായി കുറഞ്ഞതോടെ പച്ചക്കറി വിലയിലും വർധന തുടരുകയാണ്. 25 രൂപക്ക് വിറ്റിരുന്ന സവാള തിങ്കളാഴ്ച 40 രൂപയായി വർധിച്ചതായി വ്യാപാരികൾ പറയുന്നു.
മിക്ക പച്ചക്കറി ഇനങ്ങൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. പച്ചക്കറി വാഹനങ്ങൾക്ക് വിലക്കില്ലെന്നും മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തുന്നതിലെ പ്രതിസന്ധിയാണ് കേരളത്തിലെത്തുന്ന പച്ചക്കറിയിൽ കുറവുണ്ടാക്കിയതെന്നും ഉടുമല മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ചരക്ക് വാഹനങ്ങൾ വഴി പാലക്കാട്ടേക്ക് പഴയതുപോലെ പച്ചക്കറി എത്തുമെന്ന് വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.