പാലക്കാട്: കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് നാലര മാസം തടവും 12,500 രൂപ പിഴയും. മങ്കര കിഴക്കേവാരിയം എം. വൈശാഖിനെയാണ് (28) ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആര്. അനിത ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം രണ്ടുമാസം അഞ്ച് ദിവസം അധികതടവ് അനുഭവിക്കണം.
2016 ജനുവരിയില്‍ കല്ലേക്കാട് പുതിയ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കും പരിക്കേറ്റിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി. ബിസി ഹാജരായി. സി.പി.എ കെ. രാധിക പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.