കൂറ്റനാട്: അറ്റകുറ്റപ്പണിക്കായി സംസ്ഥാനപാതയിൽ പട്ടാമ്പി പാലത്തിനും ഞാങ്ങാട്ടിരി പമ്പ് ജങ്ഷനുമിടയിൽ അരകിലോമീറ്റർ അടച്ചിടുന്നതിനെതിരെ പ്രതിഷേധം. ഏപ്രിൽ ഏഴ് മുതൽ ഗതാഗതം നിരോധിച്ചതായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് എക്സി. എൻജിനീയറുടെ അറിയിപ്പിൽ പറഞ്ഞിരുന്നു. കൂട്ടുപാതക്കും പട്ടാമ്പിക്കുമിടയിൽ ബസ് സർവിസ് നിലക്കുന്നതോടെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര പ്രതിസന്ധിയിലാവുമെന്ന് നാട്ടുകാർ പറഞ്ഞു. കൂറ്റനാട് നിന്ന് പട്ടാമ്പിയിലെത്താന്‍ 25 കിലോമീറ്റർ അധികം സഞ്ചരിക്കണം. കുളപ്പുള്ളി-പാലക്കാട് റോഡ് മലേഷ്യൻ കമ്പനി നവീകരിക്കുന്ന സമയത്തും ഈയിടെ കുളപ്പുള്ളി മുതൽ ചുവന്ന ഗെയ്റ്റ് വരെ റോഡ് നവീകരിച്ചപ്പോഴും ഗതാഗതം നിരോധിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.