പാലക്കാട്: വിലക്കയറ്റവും കുത്തകകൾക്കായി നിർമിച്ച തൊഴിൽ നിയമങ്ങളും ജനജീവിതത്തിന് വെല്ലുവിളിയാവുമ്പോൾ നിശബ്ദത പാലിക്കുകയും അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പ്രതിരോധങ്ങളെ താഴ്ത്തിക്കെട്ടാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് ഭരണകൂട ദാസ്യമാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. ലോകമെങ്ങും പണിമുടക്കുകൾ ജനാധിപത്യത്തിൽ അംഗീകരിക്കപ്പെട്ട പ്രതികരണമാണ്. മിന്നൽ പണിമുടക്കല്ല, മാസങ്ങളോളം ചർച്ചക്ക് വിധേയമാക്കി തീരുമാനിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ പണിമുടക്ക്. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുമ്പോഴുണ്ടാകുന്ന ചില അസൗകര്യങ്ങൾ പെരുപ്പിച്ചുകാണിക്കുന്നത് ആശാസ്യമായ നടപടിയല്ല. മാധ്യമങ്ങളടക്കം ഇപ്പോൾ പണിമുടക്കിനെ കുറ്റപ്പെടുത്തുന്നവർ നാളെ പശ്ചാത്തപിക്കേണ്ടിവരുമെന്നും എം.ബി. രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.