വൈദ്യുതി ഓഫിസ് ജീവനക്കാരെ മർദിച്ച കേസ്: അഞ്ച് സി.പി.എം പ്രവർത്തകരെ റിമാൻഡ് ചെയ്തു ആലത്തൂർ: പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കാവശ്ശേരി കഴനി ചുങ്കത്തെ പാടൂർ വൈദ്യുതി സെക്ഷൻ ഓഫിസിൽ കയറി ജീവനക്കാരെ മർദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പാടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പാടൂർ പീച്ചാങ്കോട്ടിൽ പ്രമോദ് (41), കാവശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കോതപുരം കളരിക്കൽ രജനീഷ് (35), കാവശ്ശേരി മരുതംപാടം പ്രസാദ് (37), കാവശ്ശേരി മുല്ലപ്പുള്ളി തവക്കൽ രാധാകൃഷ്ണൻ (54), കഴനി കുന്നുംപുറം അനൂപ് (28) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ പൊലീസിൽ ഹാജരായ ഇവരെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.