ഷിറിൻ ഖാർകീവിൽ; മുൾമുനയിൽ കുടുംബം

പാലക്കാട്: യുക്രെയിനിലെ ഖാർകീവിൽ ബങ്കറിനുള്ളിൽ ഷിറിൻ ഹിന്ദ് കഴിയവെ, ആശങ്കയുടെ മുൾമുനയിലാണ് മാതാപിതാക്കൾ. പുതുപ്പളളിത്തെരുവ് തോട്ടുങ്കൽ ഐഡിയൽ കോളനിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ഹക്കീമിന്‍റേയും ബർസായുടേയും മകളാണ് മെഡിക്കൽ വിദ്യാർഥിനിയായ ഷിറിൻ. മൂന്ന് മാസം മുമ്പാണ് ഉക്രെയിനിലേക്ക് പോയത്. റഷ്യ അക്രമം ശക്തമാക്കിയ ഖാർകീവിലാണ് ഷിറിനും കൂട്ടുകാരുമുള്ളത്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്. സംസ്ഥാന സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന വേണു രാജാമണിക്ക് ഷിറിന്‍റെ താമസസ്ഥലവും മറ്റ് വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഫോണിൽ ഷിറിനുമായി ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും സംസാരം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അബ്ദുൽ ഹക്കീം പറഞ്ഞു. മതിയായ ഭക്ഷണമോ വെള്ളമോ ടോയ്ലെറ്റ് സൗകര്യമോ ഇല്ലാതെ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.