ആനക്കര: റോഡ് പുനർ പ്രവൃത്തി ഇഴഞ്ഞതോടെ പൊടിശല്യത്തില്‍ വീര്‍പ്പുമുട്ടി നാട്ടുകാര്‍. ആനക്കര പഞ്ചായത്തിലെ വരട്ടിപള്ളിയാല്‍ സെന്‍ററിലാണ് ആറ് മാസത്തോളമായി നാട്ടുകാർ പൊടി തിന്നുന്നത്. മൂന്ന് റോഡുകൾ കൂടിച്ചേരുന്ന കവലയും പ്രധാന കേന്ദ്രവുമായ ഇവിടെ ഏകദേശം 250 മീറ്റര്‍ ഭാഗത്താണ് പ്രവൃത്തി നടത്താനുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് പ്രവൃത്തി. കരാറുകാരന്‍റെ വീഴ്ചയാണ് പ്രവൃത്തി നീളാണ് കാരണമെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, വകുപ്പ് എൻജിനീയറെ വിവരം അറിയിച്ച നാട്ടുകാർക്ക് പദ്ധതിയുടെ കാര്യം വിട്ടുപോയതാണ് പ്രവൃത്തി വൈകിയതിന് കാരണമെന്നാണ് മറുപടി. അതേസമയം, പൊടിശല്യം രൂക്ഷമായി സമീപത്തെ വീടുകളിലെ മൂന്നോളം പേരെ ശ്വസനസംബന്ധമായ ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Pew ank: വരട്ടിപള്ളിയാല്‍ സെന്‍ററിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.