ഒറ്റപ്പാലം: പാലക്കാട് കിണാശേരി മാമ്പറത്ത് ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മനക്കൽവീട്ടിൽ നിസാർ എന്ന നിഷാദുമായി (37) അന്വേഷണ സംഘം തെളിവെടുപ്പിന് ചുനങ്ങാട് മലപ്പുറത്തെ വീട്ടിലെത്തി. പാലക്കാട് സൗത്ത് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ് തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിൽ ഉൾപ്പെട്ടവർ ഒറ്റപ്പാലത്തിന് സമീപം ഒളിവിൽ കഴിഞ്ഞതായി ചോദ്യം ചെയ്യലിൽ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. നിസാറും മറ്റൊരാളും പ്രതികൾക്ക് സഞ്ചരിക്കാൻ ഏർപ്പാടാക്കിയ രണ്ട് കാറുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് നിസാറിനെ പാലക്കാട്ടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണെന്നാണ് പൊലീസിൻെറ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.