പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന് നെന്മാറ: പോത്തുണ്ടി ശുദ്ധജല പദ്ധതിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് പരാതി. നെന്മാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ജല അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടക്കാർ ദുരിതത്തിലാണ്. പലതവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, പൊട്ടിയ പൈപ്പിൻെറ ഭാഗങ്ങൾ മാറ്റി സ്ഥാപിച്ചാലേ വെള്ളമൊഴുക്ക് തടയാനാവൂവെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. ഗോവിന്ദാപുരം പാതയുടെ സമീപത്തായതിനാൽ കുഴിയെടുത്ത് പൈപ്പ് മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിൻെറ അനുമതി വേണം. ഇത് ലഭ്യമാകാത്തതാണ് പൈപ്പ് നന്നാക്കാൻ വൈകുന്നതിന് കാരണം. ജലം പാഴാകുന്നത് തടയാൻ ഉടൻ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.