വയനാട് ലീഗ് ഓഫിസിൽ കൈയാങ്കളി

കൽപറ്റ: വയനാട് ജില്ല മുസ്ലിം ലീഗ് ഓഫിസില്‍ കൈയാങ്കളി. ഹരിത വിഷയവുമായി ബന്ധപ്പെട്ട് സ്ഥാനത്തുനിന്ന് മാറ്റിയ എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജൽ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി യാഹ്യാഖാന്‍ തലക്കല്‍, ടി. ഹംസ എന്നീ നേതാക്കൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ പി.പി. ഷൈജൽ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച ഉച്ച മൂേന്നാടെയാണ് സംഭവം. ദിവസങ്ങളായി ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയരുന്നതിനിടെയാണ് ജില്ല ഒാഫിസിലെ കൈയാങ്കളി. ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകി. ജില്ല കമ്മിറ്റിയിലെ ചിലര്‍ക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിലുള്ള വൈരാഗ്യമാണ് തന്നെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന് ഷൈജല്‍ ആരോപിച്ചു. ആരോപണ വിധേയരായവർ തനിക്കെതിരെ നിരന്തരം പരാതികളുന്നയിക്കുകയും താൻ സംഘടന പ്രവര്‍ത്തനം നടത്താതിരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയുമായിരുന്നു. അതിലെ അവസാനത്തെ സംഭവമാണ് ലീഗ് ഓഫിസില്‍ െവച്ച് തനിക്കെതിരെ ഉണ്ടായ അക്രമമെന്നും ഷൈജല്‍ ആരോപിച്ചു. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.