സി.പി.എം ഏരിയ സമ്മേളനം: കുഴൽമന്ദത്തും ചെർപ്പുളശ്ശേരിയിലും വെട്ടിനിരത്തൽ

എം.എൽ.എ കമ്മിറ്റിയിൽ നിന്ന് പുറത്ത് പാലക്കാട്: സി.പി.എം കുഴൽമന്ദം ഏരിയകമ്മിറ്റിയിൽ നിന്ന് കോങ്ങാട് എം.എൽ.എയും മുൻ പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ എ. ശാന്തകുമാരി പുറത്തായി. ഒൗദ്യോഗിക പാനലിൽ ഉൾപ്പെട്ട കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, സി.ഐ.ടി.യു ഡിവിഷൻ പ്രസിഡൻറുമായ ടി.കെ. ദേവദാസിനേയും തോൽപ്പിച്ചു. ഏരിയ സെക്രട്ടറി അവതരിപ്പിച്ച 19 അംഗ പാനലിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡൻറും, ബി.എസ്.എം.എം കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമാണ് ശാന്തകുമാരി. ചെർപ്പുളശ്ശേരി എരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിലെ ഏരിയ സെക്രട്ടറി ഉൾെപ്പടെ 13 അംഗങ്ങളെ എതിർവിഭാഗം വെട്ടിനിരത്തി. ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് ഉൾപ്പെടെയുള്ളവരെയാണ് തോൽപ്പിച്ചത്. കെ.എസ്. നന്ദകുമാറാണ് പുതിയ ഏരിയ സെക്രട്ടറി. പി.കെ. ശശി അനുകൂലികളാണ് ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ച്, ഏരിയ കമ്മിറ്റി പിടിച്ചെടുത്തതെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.