കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ ഇതര രാജ്യങ്ങളിലുള്ളവർക്ക് ഇൗ വർഷം ഹജ്ജ് തീർഥാടനം ഉണ്ടാവില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ച സാഹചര്യത്തിൽ ഇത്തവണ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പേർക്കും അടുത്ത തവണ അവസരം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താൻ വിവിധ മതസാമൂഹിക രാഷ്ട്രീയ സംഘടനകളോട് സംസ്ഥാന ഹജ്ജ് കമ്മിറ്റി അഭ്യർഥിച്ചു. ഇൗ ആവശ്യമുന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നിവേദനം നൽകിയിരുന്നു. ഇത് നയപരമായി തീരുമാനിക്കേണ്ട വിഷയമാണെന്നും അതിനാൽ പെെട്ടന്ന് മറുപടി നൽകാനാവില്ലെന്നുമാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ച മറുപടി. ഇൗ സാഹചര്യത്തിൽ വിവിധ തലങ്ങളിൽ നിന്ന് ആവശ്യമുയരേണ്ടതിനാലാണ് ഹജ്ജ് കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. ഒന്നര ലക്ഷത്തോളം പേർക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്്. ഇതിൽ 12,000 ഒാളം പേർ കേരളത്തിൽ നിന്നായിരുന്നു. ഒാൺലൈനായി ചേർന്ന യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എച്ച്. മുസമ്മിൽ ഹാജി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കടക്കൽ അബ്ദുൽ അസീസ് മൗലവി, ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, മുഹമ്മദ് കാസിം കോയ, അനസ്ഹാജി അരൂർ, പി.കെ. അഹമ്മദ്, എൽ.സുലൈഖ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.