നിലമ്പൂർ: നിലമ്പൂർ പാതയിൽ രാജ്യറാണിക്കും നിലമ്പൂർ-ഷൊർണൂർ ട്രെയിനിനും ഒറ്റ എൻജിൻ. എന്തെങ്കിലും ഒരു ട്രെയിൻ വൈകിയാൽ മറ്റേ ട്രെയിനിന്റെ യാത്രസമയത്തെയും ബാധിക്കുന്നു. കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് പുലർച്ച അഞ്ചിനാണ് നിലമ്പൂരിലെത്തുന്നത്.
ഇതിന്റെ എൻജിനാണ് രാവിലെ ഏഴിന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസിന് ഉപയോഗിക്കുന്നത്. ശനിയാഴ്ച രാവിലെ രാജ്യറാണി വൈകിയാണെത്തിയത്. ഇതുമൂലം രാവിലെ ഏഴിന് പുറപ്പെട്ടേണ്ട നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസിന് രണ്ട് മണിക്കൂർ വൈകി 9.08നാണ് പുറപ്പെടാനായത്. നൂറുകണക്കിന് യാത്രകാരണ് മണിക്കൂറുകൾ കാത്തിരുന്നത്.
പാതയിൽ കോവിഡ് കാലത്ത് നിർത്തിവെച്ച സർവിസുകൾ പൂർണമായും പുനഃസ്ഥാപിക്കാത്തതിന്റെ ദുരിതത്തിന് പുറമെയാണ് യാത്രക്കാർക്ക് ഇത്തരമൊരു ദുരിതവും പേറേണ്ടിവരുന്നത്. 2020ൽ നിർത്തിവെച്ച സർവിസുകൾ പലയിടത്തും പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ നിലമ്പൂർ പാതക്ക് ആകെ കിട്ടിയത് മൂന്ന് ട്രെയിനുകളാണ്.
അനുവദിച്ചുകിട്ടിയ കോട്ടയം-നിലമ്പൂർ, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസുകൾക്ക് പാതയിലെ മുഴുവൻ സ്റ്റേഷനുകളിലും സ്റ്റോപ്പില്ല. ഇത് യാത്രക്കാരെ ഏറെ വലക്കുന്നുമുണ്ട്. ഏറെ മുറവിളിക്കൊടുവിലാണ് മാർച്ച് ഒന്ന് മുതൽ നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസ് സർവിസ് തുടങ്ങിയത്. ഇതിനാണെങ്കിൽ സ്വന്തമെന്ന് പറയാൻ എൻജിനുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.