മലപ്പുറം: നഗരസഭയുടെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രം ജനകീയ പിന്തുണയോടെ മലപ്പുറം ഗവ. കോളജില്‍ സജ്ജമായി. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രത്തിലേക്കാവശ്യമായ സാധന സാമഗ്രികള്‍ നല്കി സഹായിച്ചു.
നഗരസഭ ചെയര്പേഴ്സൻ സി.എച്ച്. ജമീല ടീച്ചര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ മലപ്പുറം ഗവ. കോളജില്‍ െവച്ച് സാധനങ്ങള്‍ ൈകെമാറി. മേൽമുറി മഅദിന്‍ കാമ്പസ് 90 കട്ടിലുകൾ കൈമാറി. വി.കെ.സി ഗ്രൂപ് 75 കിടക്ക, തലയണ, ബെഡ്ഷീറ്റ് എന്നിവയും സന്നദ്ധ സംഘടനയായ നൗഷാദ് അസോസിയേഷന് ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവയും വസ്ത്രവ്യാപാര സ്ഥാപനമായ പ്രീതി സില്‍ക്സ് 50 വിരികളും 50 തലയണകളും കൈമാറി. 120 ബെഡുകളാണ് കോളജില്‍ സജ്ജമാക്കിയത്. ഗവ. കോളജിലെ ക്ലാസ് റൂമുകളും ഓഡിറ്റോറിയവുമാണ് ചികിത്സ കേന്ദ്രമായി ഒരുക്കിയത്. കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും നഴ്സ്മാരുടേയും പാരാമെഡിക്കല്‍ അംഗങ്ങളുടെ സേവനവുമാണ് കേന്ദ്രത്തില്‍ ലഭ്യമാകുക.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റജീന ഹുസൈൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഒ. സഹദേവൻ, ഹാരിസ് ആമിയൻ, തോപ്പിൽ മുഹമ്മദ് കുട്ടി, കെ.കെ. മുസ്തഫ എന്ന നാണി, സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യൻ, ഡോ. രാജഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. മുഹമ്മദ് ഇഖ്ബാൽ, ഷബീർ അമ്പല പൊറ്റ, ജലീൽ തുളുവത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.