മരച്ചുവട്ടിൽ നിർത്തിയ സർവകലാശാലയുടെ ഔദ്യോഗിക വാഹനം
തേഞ്ഞിപ്പലം: ഒരുകാലത്ത് കാലിക്കറ്റ് സർവകലാശാലയിലെ ഒട്ടേറെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങൾ കാലപ്പഴക്കത്താൽ കട്ടപ്പുറത്ത്. ഒന്നിലേറെ തവണ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടും മതിയായ വില ലഭിക്കാത്തതിനാൽ വിട്ടുകൊടുക്കാത്ത വാഹനങ്ങൾ കാമ്പസിൽ പലയിടത്തായി മഴയും വെയിലുമേറ്റ് നശിക്കുകയാണ്.
പരീക്ഷാഭവനിൽ നിരന്തരം ഉപയോഗിച്ച വാഹനം സി.എച്ച് ലൈബ്രറി കെട്ടിടത്തിന് പിന്നിൽ തെക്ക് ഭാഗത്തുളള മരച്ചുവട്ടിൽ കിടക്കുന്ന നിലയിലാണ്. മറ്റ് ചില വാഹനങ്ങൾക്കും ഇതേ സ്ഥിതിയാണ്.
ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനാൽ ഉപയോഗ യോഗ്യമല്ലാതായ വാഹനങ്ങൾ കൂടുതൽ കേടുപാടുകളില്ലാതെ സൂക്ഷിച്ച് വിൽപ്പന നടത്താൻ സമയബന്ധിതമായി നടപടി ഉണ്ടാകുന്നില്ലെന്നാണ് വിമർശനം.
പരീക്ഷാഭവനിൽ നിരന്തരം ഉപയോഗിച്ച വാഹനം സി.എച്ച് ലൈബ്രറി കെട്ടിടത്തിന് പിന്നിൽ തെക്ക് ഭാഗത്തുളള മരച്ചുവട്ടിൽ കിടക്കുന്ന നിലയിലാണ്. മറ്റ് ചില വാഹനങ്ങൾക്കും ഇതേ സ്ഥിതിയാണ്.
ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനാൽ ഉപയോഗ യോഗ്യമല്ലാതായ വാഹനങ്ങൾ കൂടുതൽ കേടുപാടുകളില്ലാതെ സൂക്ഷിച്ച് വിൽപ്പന നടത്താൻ സമയബന്ധിതമായി നടപടി ഉണ്ടാകുന്നില്ലെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.