24 അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകള്‍ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ഒരു എ.സി.ജെ.എം കോടതിയിലെയും അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ 24 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. 27 താല്‍ക്കാലിക കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റിയ സാഹചര്യത്തിലാണിത്. *മരാമത്ത് പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ഉടമ്പടി െവക്കുമ്പോള്‍ സമര്‍പ്പിക്കുന്ന പെര്‍ഫോമന്‍സ് ഗാരന്‍റി അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറച്ച ഉത്തരവിന്‍റെ കാലാവധി അടുത്ത വർഷം മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച നടപടിക്ക് മന്ത്രിസഭ സാധൂകരണം നല്‍കി. *കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൻെറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (ഇംഹാൻസ്) അധ്യാപകര്‍ക്ക് ശമ്പള പരിഷ്കരണത്തിന് അംഗീകാരമായി. ഏഴാം യു.ജി.സി ശമ്പള പരിഷ്കരണമാണ് നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.