നിലമ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി യു. ഷറഫലിയുടെ റോഡ് ഷോ വഴിക്കടവിലെത്തിയപ്പോൾ
നിലമ്പൂർ: നിലമ്പൂർ മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥി യു. ഷറഫലി പ്രചാരണം ആരംഭിച്ചു. രാവിലെ പത്തോടെ നിലമ്പൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിയ സ്ഥാനാർഥി ഇടത് നേതാക്കൾക്കൊപ്പം നിലമ്പൂർ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും വോട്ടഭ്യർഥിച്ചു. നിലമ്പൂരിലെ വ്യവസായ സ്ഥാപനങ്ങളിലെത്തി ജീവനക്കാരെ കണ്ടു. വൈകുന്നേരം നാല മണിയോടെ വടപുറത്ത് നിന്ന് വഴിക്കടവിലേക്ക് റോഡ് ഷോ നടത്തി. പാർട്ടി അണികളും നേതാക്കളും അനുഗമിച്ചു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും ഉപതെരഞ്ഞെടുപ്പിലെ സാഹചര്യമല്ല മണ്ഡലത്തിൽ ഇപ്പോഴെന്നും സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ നേട്ടമാകുമെന്നും യു. ഷറഫലി പറഞ്ഞു.
നിലമ്പൂർ, ചന്തക്കുന്ന്, ചുങ്കത്തറ, എടക്കര ടൗണുകളിൽ സ്വീകരണം നൽകി. വൈകീട്ട് ആറിന് വഴിക്കടവിൽ സ്ഥാനാർഥിയെ വരവേറ്റു. വഴിക്കടവ് ടൗൺ ചുറ്റി ബസ് സ്റ്റാന്‍റിൽ പ്രചരണം സമാപിച്ചു. സമാപന യോഗത്തിൽ സ്ഥാനാർഥി വോട്ടഭ്യർഥിച്ച് സംസാരിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.കെ. സൈനബ, ജില്ല സെക്രട്ടറിയേറ്റ് അംഗം ബി. മുഹമ്മദ് റസാഖ്, നിലമ്പൂർ ഏരിയ സെക്രട്ടറി കെ. മോഹനൻ, എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, ജില്ല കമ്മറ്റി അംഗങ്ങളായ ഇ. പത്മാക്ഷൻ, പി. ഷെബീർ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യു, എൻ.സി.പി നിലമ്പൂർ മണ്ഡലം പ്രസിഡന്‍റ് പരുന്തൻ നൗഷാദ്, കേരള കോൺഗ്രസ് (എം) ജില്ല വൈസ് പ്രസിഡന്റ് സ്കറിയ ക്നാംതോപ്പിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.എ. വിറ്റാജ്, സി.പി.ഐ ജില്ല കൗൺസിൽ അംഗം പി.എം. ബഷീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ, ഐ.എൻ.എൽ ജില്ല സെക്രട്ടറി പറാട്ടി കുഞ്ഞാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.