കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജന്റ്സ് 93.7 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. ഞായർ, തിങ്കൾ ദിവസങ്ങളിലായി രണ്ട് യാത്രക്കാരിൽ നിന്നും 2144.4 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. കുറ്റ്യാടി സ്വദേശി എടക്കാട്ടുകണ്ടിയിൽ മുഹമ്മദ് അനീസ് (26), കുന്ദമംഗലം സ്വദേശി നടുവൻചാലിൽ കബീർ (34) എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. തിങ്കളാഴ്ച രാവിലെ മസ്കത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ അനീസിൽ നിന്നും 1132 ഗ്രാമാണ് ലഭിച്ചത്. സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിന് 49.2 ലക്ഷം രൂപ വില വരും. ഞായറാഴ്ച രാത്രി ദോഹയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കബീർ കരിപ്പൂരിലെത്തിയത്. 44.5 ലക്ഷം രൂപ വില വരുന്ന 1,012.4 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.