കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കൽ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതുസംബന്ധിച്ച . ഫെബ്രുവരി നാലിന് മലബാറിലെ വിവിധ എം.പിമാർ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ചപ്പോഴാണ് റൺവേ നീളം കുറക്കില്ലെന്ന് വ്യക്തമാക്കിയത്. വ്യാഴാഴ്ച മന്ത്രി ലോക്സഭയിലും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും നടപടികൾ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇതുവരെ വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് ലഭിച്ചിട്ടില്ല. വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഒമ്പതംഗ സമിതിയുടെ റിപ്പോർട്ടിനുശേഷം തുടർനടപടികളെന്നാണ് മന്ത്രി വ്യക്തമാക്കിയത്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) 90 മീറ്ററുള്ളത് 150 മീറ്ററായി ഇരുവശത്തും നീട്ടാനാണ് അതോറിറ്റി ആസ്ഥാനത്തുനിന്ന് നിർദേശം ലഭിച്ചത്. ഇതോടെ, 2,860 മീറ്റർ നീളമുള്ള റൺവേ 2,540 ആയി ചുരുങ്ങും. ജനുവരി 28നാണ് ഇതു സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ കത്ത് അതോറിറ്റി ആർക്കിടെക്ട് വിഭാഗത്തിലെ സീനിയർ മാനേജറിൽനിന്ന് കരിപ്പൂരിൽ ലഭിച്ചത്. കത്തിനോടൊപ്പം പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങളും നൽകിയിരുന്നു. റൺവേ നീളം കുറച്ച് റെസ നീളം കൂട്ടുന്ന പ്രവൃത്തി ഈ ഡിസംബറിനകം പൂർത്തിയാക്കാനും അടുത്തവർഷം ജൂൺ 30നകം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനുമായിരുന്നു നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെനിന്ന് എസ്റ്റിമേറ്റ് അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.