പഴയങ്ങാടി: ഉറവിടം കണ്ടെത്താനാവാതെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും തൃക്കരിപ്പൂരിലെ ബന്ധുവിൽനിന്ന് സമ്പർക്കം വഴി ഒരുവീട്ടിലെ നാലുപേർക്ക് രോഗം പകരുകയും ചെയ്ത സാഹചര്യത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഏഴോം പഞ്ചായത്തിലും ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ എന്നിവക്ക് ഉച്ച രണ്ടുവരെ പ്രവർത്തിക്കാം. മാട്ടൂലിൽ സർക്കാർ ഓഫിസുകൾ, ബാങ്കുകൾ എന്നിവ വഴിയുള്ള സേവനങ്ങൾ നിർത്തി. രണ്ട് പഞ്ചായത്തുകളിലും പൊതുഗതാഗതം നിരോധിച്ചു. ആശുപത്രികളുൾെപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഗതാഗതത്തിന് അനുമതി. ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് മാട്ടൂൽ പഞ്ചായത്തിൽ യാത്രാനുമതി. 60 വയസ്സിനു മുകളിലും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുത്. സമ്പർക്ക വ്യാപനം തടയുന്നതിന് കൂടുതൽ ജാഗ്രത നടപടി സ്വീകരിക്കുമെന്ന് മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല, പഴയങ്ങാടി എസ്.െഎ ജയചന്ദ്രൻ എന്നിവർ അറിയിച്ചു. പഴയങ്ങാടിയിൽ ബസ്സ്റ്റാൻഡ് മേഖല ഉച്ചമുതൽ അടഞ്ഞുകിടന്നതോടെ ടൗൺ വിജനമായി. ഞായറാഴ്ച മേഖലയിൽ സമ്പൂർണ ലോക്ഡൗണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.