ചെർപ്പുളശ്ശേരി/ഷൊർണൂർ: ജൂലൈയിൽ നടക്കാനിരുന്ന വിവാഹത്തിന് ജൂണിൽ നാട്ടിലെത്തേണ്ടതായിരുന്നു നെല്ലായ മോളൂർ വട്ടപ്പറമ്പിൽ നാസറുദ്ദീൻെറ (മാനുട്ടി) മകൻ മുഹമ്മദ് റിയാസ്. രണ്ട് വർഷം മുമ്പാണ് ബി.കോം ബിരുദധാരിയായ റിയാസ് ജോലി തേടി വിസിറ്റിങ് വിസയിൽ യു.എ.ഇയിലുള്ള ജ്യേഷ്ഠ സഹോദരൻ മുഹമ്മദ് നിസാമിൻെറ അടുത്തേക്ക് പോയത്. വൈകാതെ തന്നെ ഇൻറീരിയർ ഡിസൈനറായി ജോലി ശരിയായി. ആറ് മാസം കഴിഞ്ഞ് വിസിറ്റിങ് വിസയിൽ നിന്ന് ജോലി ചെയ്യാനുള്ള വിസയിലേക്ക് മാറുന്നതിനിടയുള്ള രണ്ടാഴ്ചക്കാലത്തേക്ക് റിയാസ് നാട്ടിലെത്തി. ഈ ദിവസങ്ങൾക്കുള്ളിൽ ഒറ്റപ്പാലം സ്വദേശിനിയുമായി വീട്ടുകാർ വിവാഹവും നിശ്ചയിച്ചു. തുടർന്ന് ദുബൈയിലേക്ക് തിരിച്ചു പോയ റിയാസ്, കഴിഞ്ഞ ജൂണിൽ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മൂലം വിമാനസർവീസ് നിശ്ചലമായി. വിവാഹം കൂടുതൽ നീട്ടിവെക്കേണ്ടെന്ന് കരുതിയാണ് ജ്യേഷ്ഠൻ നിസാമിനും അയൽവാസി ചോലക്കുന്നത്ത് മുസ്തഫക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചത്. ഇവർ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മണവാളൻെറ വേഷത്തിൽ ഇറങ്ങേണ്ട വീടിൻെറ ഉമ്മറത്തേക്ക് ചേതനയറ്റ റിയാസിൻെറ ശരീരമാണ് വന്നത്. കെ.എസ്.യു പ്രവർത്തകനായിരുന്ന മുഹമ്മദ് റിയാസ് 2017-18ൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളജ് യൂനിയൻ ചെയർമാനായിരുന്നു. മാതാവ്: സുമയ്യ. മറ്റ് സഹോദരങ്ങൾ: മുഹമ്മദ് നിയാസ്, നൈന ഫെബിൻ. pgmuhammedriyas മുഹമ്മദ് റിയാസ് pg riyas മുഹമ്മദ് റിയാസ് സുഹൃത്തുക്കളോടൊപ്പം (ഇടത്ത് വെള്ള ടീ ഷർട്ട് ധരിച്ചത്). പരിക്കേറ്റ് ചികിത്സയിലുള്ള ജ്യേഷ്ഠൻ മുഹമ്മദ് നിസാം (തൊട്ടടുത്തെ മഞ്ഞ ഷർട്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.