പ്രാര്‍ഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോള്‍ യാത്രയായി

ചങ്ങരംകുളം: ഒരുഗ്രാമത്തിൻെറ പ്രാര്‍ഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോള്‍ വിടപറഞ്ഞു. ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയും ചങ്ങരംകുളത്തെ വ്യാപാരിയുമായിരുന്ന സുനിൽ അധ്യാപിക ഷൈനി എന്നിവരുടെ മകൾ പ്ലസ് ടു വിദ്യാർഥിയായ ഹന്ന മോളാണ് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാക്കി വ്യാഴാഴ്ച പുലര്‍ച്ച മരണത്തിന് കീഴടങ്ങിയത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് 40 ലക്ഷത്തിലതികം െചലവ് വരുമെന്നറിഞ്ഞതോടെ നാടും നാട്ടുകാരും സന്നദ്ധസംഘടനകളും സുമനസ്സുകളും കൈകോര്‍ത്ത് ഭീമമായ സംഖ്യ സമാഹരിച്ച് ചികിത്സ ആരംഭിച്ചെങ്കിലും കാരുണ്യഹസ്തങ്ങള്‍കക്കും പ്രാര്‍ഥനകള്‍ക്കും ഹന്നമോളുടെ ജീവന്‍ തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോ: ഹന്ന മോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.