തളിപ്പറമ്പ്: തളിപ്പറമ്പിൽ ഓട്ടോറിക്ഷകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം വീണ്ടും നടപ്പാക്കാൻ നഗരസഭയുടെ തീരുമാനം. ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ വെള്ളിയാഴ്ച മുതലാണ് സംവിധാനം നിലവിൽ വരുക. കോവിഡ് പശ്ചാത്തലത്തിൽ ഓട്ടോകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികളുടെ ദുരിതം ചർച്ച ചെയ്യാനായി തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളുമായി ചർച്ച നടത്തി. ഇതിനെത്തുടർന്നാണ് തളിപ്പറമ്പിൽ വീണ്ടും ഓട്ടോകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക ഓട്ടോകൾക്ക് സർവിസ് നടത്താം. ബാക്കി ദിവസങ്ങളിൽ മറ്റ് ഒാേട്ടാകൾക്കും. ഞായറാഴ്ചകളിൽ ഈ സമ്പ്രദായം ഉണ്ടാകില്ല. നേരത്തേ ലോക്ഡൗൺ ഇളവിനെ തുടർന്ന് തളിപ്പറമ്പിൽ തഹസിൽദാറും പിന്നീട് നഗരസഭയും ഓട്ടോകൾക്ക് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്തിയിരുെന്നങ്കിലും ദീർഘനാൾ ഇതു നിലനിന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.