തിരൂരങ്ങാടി: കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കുന്നതിനിടെ നടന്ന ദേശീയപാത സ്ഥലമെടുപ്പ് സർവേ ഹൈകോടതി തടഞ്ഞു. മുപ്പതിലധികം ഉദ്യോഗസ്ഥരും നൂറിൽപരം നിയമപാലകരും ചേർന്ന് വെന്നിയൂർ, കരിമ്പിൽ അടക്കമുള്ള പ്രദേശങ്ങളിൽ നടത്തുന്ന സർവേ നടപടിയാണ് ഹൈകോടതി ജഡ്ജി എ. മുഹമ്മദ് മുഷ്താഖ് തടഞ്ഞത്. സാമൂഹിക അകലം പാലിക്കാതെയെത്തിയ പൊലീസ് സംഘത്തോട് കോവിഡ് ഭീതി ചൂണ്ടിക്കാട്ടിയതിന് ഭിന്നശേഷിക്കാനായ വെന്നിയൂർ സ്വദേശി നൗഷാദിനെ മർദിക്കുകയും ബലം പ്രയോഗിച്ച് വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. അതിനിടെ, തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമീഷൻ, കലക്ടർ, പൊലീസ് കംപ്ലയിൻറ് അതോറിറ്റി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് നൗഷാദ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.