എടക്കര: കാലിലെ വ്രണവുമായി ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തി കഴിഞ്ഞിരുന്ന കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തി. പടുക്ക വനത്തിലെ തീക്കടി മതിലിനോട് ചേർന്ന് ഞായറാഴ്ച വൈകീട്ടാണ് മോഴയാനയുടെ ജഡം വനപാലകര്‍ കണ്ടെത്തിയത്. ഇടതുകാലിൽ വ്രണവുമായി കഴിഞ്ഞിരുന്ന ആനയെ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ബുധനാഴ്ച വനം വെറ്ററിനറി സർജൻ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഇതിനിടെ കഴിഞ്ഞ രണ്ടുദിവസമായി ആനയെ കാണാനില്ലായിരുന്നു. കരുളായി റേഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീനിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍ ആനയെ തിരയുന്നതിടെയാണ് തീക്കടിയിൽ ജഡം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ട നടപടി പൂര്‍ത്തീകരിച്ച് ജഡം സംസ്കരിക്കും. ഒരുമാസമായി അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ വിവിധ വനാതിർത്തി പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പകൽപോലും ഭീതിപരത്തി കഴിയുകയായിരുന്നു. mn edk- kattana തീക്കടിയില്‍ കണ്ടെത്തിയ മോഴയാനയുടെ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.