നിയമപോരാട്ടത്തിലൂടെ ഭൂമി തിരിച്ചുപിടിച്ചതായി ലീഗ് നേതാവ്

പരപ്പനങ്ങാടി: സ്വന്തമായി വാങ്ങിയ ഭൂമിയെ തർക്കഭൂമിയായും കൈയേറ്റ ഭൂമിയായും മുദ്രയടിച്ചത് നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിച്ചെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്‍റും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമായ ഉമ്മർ ഒട്ടുമ്മൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഭൂമി തട്ടിയെടുത്തതാണന്ന് പ്രചരിപ്പിക്കുകയും ഇടത് ഭരണസ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫിസറെ കൊണ്ട് സ്റ്റോപ്പ് മെമ്മോ കൊടുപ്പിക്കുകയും ചെയ്തിരുന്നു. പരപ്പനങ്ങാടി വില്ലേജിലെ മുറിത്തോടിന്നടുത്ത ഭൂമി ഹൈകോടതി ഉത്തരവ് പ്രകാരം തിരൂരങ്ങാടി തഹസിൽദാർ എല്ലാ നിയമനടപടികളും പൂർത്തിയാക്കി. പരപ്പനങ്ങാടി വില്ലേജ് ഓഫിസർ നികുതി സ്വീകരിച്ച് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചതായും ഉമ്മർ ഒട്ടുമ്മൽ പറഞ്ഞു. വിഷയത്തിൽ തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തവർ മാന്യതയുണ്ടെങ്കിൽ നേരത്തേ നടത്തിയ അപവാദപ്രചാരണത്തോട് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് നേതാക്കളായ സി.ടി. നാസർ, പി.പി. ഷാഹുൽ ഹമീദ്, അങ്ങമൻ കുഞ്ഞിമോൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.