പാലക്കാട്: തിരുവനന്തപുരം-മധുര റൂട്ടിൽ ഓടുന്ന അമൃത എക്സ്പ്രസിന് തമിഴ്നാട് ഒട്ടംഛത്രത്തിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ. മൂന്നുമാസത്തേക്ക് താൽക്കാലികമായാണിതെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ, ട്രെയിൻ രാമേശ്വരം വരെ നീട്ടുന്നതോടെ സ്റ്റോപ് സ്ഥിരപ്പെടുത്താനാണ് നീക്കം. വെള്ളിയാഴ്ച മുതൽ അമൃത ഇവിടെ ഒരുമിനിറ്റ് നിർത്തും. നിലവിൽ മധുര വരെ സർവിസ് നടത്തുന്ന അമൃത എക്സ്പ്രസ് ഒക്ടോബർ മുതൽ രാമേശ്വരം വരെ നീട്ടാൻ തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അമൃതയുടെ സമയക്രമം പുനർനിർണയിച്ച് പരീക്ഷണഓട്ടം നടത്തിവരുകയാണ്. താരതമ്യേന തിരക്കുള്ള അമൃത എക്സ്പ്രസ് ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരം വരെ നീട്ടുന്നതോടെ കൂടുതൽ കോച്ചുകൾ അനുവദിക്കേണ്ടിവരും. പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് മേട്ടുപ്പാളയത്തുനിന്ന് ആരംഭിക്കാൻ തമിഴ്നാട്ടിലെ ജനപ്രതിനിധികൾ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് അമൃതക്ക് ഒട്ടംഛത്രത്തിൽ സ്റ്റോപ് അനുവദിക്കുന്നത്. അതേസമയം, പാലക്കാട്-ചെന്നൈ എക്സ്പ്രസിന് പാലക്കാട് ടൗൺ കഴിഞ്ഞാൽ പൊള്ളാച്ചിയാണ് അടുത്ത സ്റ്റോപ്. തമിഴ്നാട്ടിലെ നിരവധി ഹാൾട്ട് സ്റ്റേഷനിൽപോലും സ്റ്റോപ്പുള്ള ഈ ട്രെയിന് കൊല്ലങ്കോട് സ്റ്റോപ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. പാലക്കാട്-പൊള്ളാച്ചി ലൈൻ വൈദ്യുതീകരണം കഴിഞ്ഞ് പരീക്ഷണഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.