പാലക്കാട്: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാർഥ്യമുൾക്കൊണ്ടതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായിക്ക് വൈകിവന്ന വിവേകത്തില്‍ നന്ദിയുണ്ട്. ആദ്യമേ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നില്ല. മോദിയുടെ മുഖഭാവം കണ്ട് മുഖ്യമന്ത്രി അനുമതി കിട്ടുമെന്ന് കരുതുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താന്‍ സമയമെടുക്കും. കോൺഗ്രസ് കാണിക്കുന്ന അപക്വ നിലപാട് പിണറായിക്ക് ജനങ്ങളുമേൽ കുതിര കയറാനുള്ള അവസരമാവുകയാണ്. സ്വപ്നയുടെ രഹസ്യമൊഴിയാണ് ബി.ജെ.പി ചർച്ച ചെയ്യുന്നത്. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര ദുരഭിമാനം? മുഖ്യമന്ത്രി പെരുമാറുന്നത് താന്‍ വലിയ സംഭവമാണെന്നാണ് കരുതിയാണ്. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നല്‍കിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് പല കാര്യങ്ങളിലും വീഴ്ച സംഭവിക്കുന്നു. പിണറായി ആഗ്രഹിക്കുന്നത് സാധിച്ചുകൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.