യുവ കപ്പ് ഫുട്ബാളിൽ ജി.എച്ച്.എസ്.എസ് തലപ്പുഴയും ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയും തമ്മിലുള്ള മത്സരത്തിൽനിന്ന്  

യുവ കപ്പ്‌: ഇനി സെമി പോരാട്ടങ്ങൾ

കൽപറ്റ : വയനാട് യുണൈറ്റഡ് എഫ്.സിയുടെ ആഭിമുഖ്യത്തിൽ ജില്ല സ്പോർട്സ് കൗൺസിലിന്റെയും ജില്ല ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന യുവ കപ്പ് ഫുട്ബാളിൽ ഇനി സെമി പോരാട്ടങ്ങൾ. വ്യാഴാഴ്ച നടന്ന ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ജി.എച്ച്.എസ്.എസ് തലപ്പുഴ 5-0ന് ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയെ പരാജയപ്പെടുത്തിയാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

ബി ഗ്രൂപ്പിൽ രണ്ടു വിജയവും ഒരു സമനിലമായി ഏഴു പോയിന്റ് തലപ്പുഴ നേടി. തലപ്പുഴയുടെ ആര്യനന്ദിന് സ്പോർട്സ് കൗൺസിൽ ഭരണാസമിതി അംഗം എ.ഡി. ജോൺ പ്ലയെർ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു. 25ന് വൈകീട്ട് 4.30ന് നടക്കുന്ന ആദ്യ സെമിയിൽ സർവജന ബത്തേരി ജി.എച്ച്.എസ്.എസ് മീനങ്ങാടിയെ നേരിടും. 26ന് നടക്കുന്ന മറ്റൊരുസെമിയിൽ എസ്.കെ.എം.ജെ കൽപറ്റ ജി.എച്ച്.എസ്.എസ് തലപ്പുഴയെയും നേരിടും. ഫൈനൽ ഫെബ്രുവരി രണ്ടിനാണ്. 

Tags:    
News Summary - yuva cup semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.