പീടികക്കണ്ടി-ഊഞ്ഞലം കണ്ടിതാഴം ഇടവഴി

നടപ്പാത യാഥാർഥ്യമായില്ല; കാൽനടയാത്ര ദുരിതം

നന്മണ്ട: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പീടികക്കണ്ടി-ഊഞ്ഞലം കണ്ടിതാഴം നടപ്പാത യാഥാർഥ്യമാവാത്തത് കാരണം കാൽനടയാത്ര ദുരിതം. കാലവർഷമായാൽ ഊഞ്ഞലം കണ്ടിതാഴം നിവാസികളും രാമല്ലൂരിലെ കുന്നോത്ത് ചാലിൽ നിവാസികളും ഈ ഇടവഴിയിലെ മലിനജലം ചവിട്ടി വേണം വീടുകളിലെത്താൻ. ഓരോ ഗ്രാമസഭയിലും നടപ്പാത പ്രധാന ആവശ്യമായി അവതരിപ്പിക്കും. എന്നാൽ, ഇന്നുവരെ ഒരു തീരുമാനത്തിലെത്താൻ അധികൃതർക്കായിട്ടില്ല.

പീടികക്കണ്ടി മുതൽ കുന്നോത്ത് ചാലിൽ വരെയുള്ള 25ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ ഇടവഴിയെയാണ്. കുന്നോത്ത് ചാലിൽ പ്രദേശത്തുള്ളവർക്ക് നന്മണ്ടയിലേക്കും കൂളിപ്പൊയിലിലേക്കും വളരെ എളുപ്പത്തിലെത്താനുള്ള വഴിയാണിത്.

Tags:    
News Summary - The pavement did not materialize-Hiking misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.